കാസർകോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ആഡംബര ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ബസിനെ കൊലക്കേസ് പ്രതിയെ കാണുന്നതു പോലെ കാണേണ്ടതില്ലെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. പാവം ബസാണ്. വലിയ സൗകര്യങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസിനുള്ളിൽ ഫ്രിഡ്ജോ, അവ്നോ കിടപ്പുമുറിയോ ഇല്ല. ശുചിമുറിയും ബസ്സിൽ കയറാൻ ഓട്ടോമാറ്റിക് സംവിധാനവുമുണ്ട്.ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
നവകേരള സദസിന് ഉപയോഗിക്കുന്നതിനാൽ ബസിന് കളർകോഡ് കൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ആ അധികാരം ഉപയോഗിച്ചു അത്രയൂള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോൾ സാധരണക്കാരന് ഉപയോഗിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു
Discussion about this post