കണ്ണൂർ: നവകേരള സദസിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സംസാരം കൂടിപ്പോയെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെകെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണത്തിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അദ്ധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post