കൊല്ലം:ഓയൂരിന്റെ സമീപ മേഖലയായ താന്നിവിളയിൽ നിന്നും മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം. സൈനികനായ ബിജുവിന്റെയും ചിത്രയുടെയും കുട്ടിയെ ആണ് രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്. ഓയൂർ സ്വദേശിനി അബിഗേൽ സാറയുടെ തിരോധാനത്തിന് മണിക്കൂറുകൾ മുൻപായിരുന്നു സംഭവം.
ബിജുവിന്റെയും ചിത്രയുടെയും 12 വയസ്സുള്ള മകളെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം ഉണ്ടായത്. വീടിന് മുൻപിലെ സിറ്റൗട്ടിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. കുട്ടിയെ കണ്ട് ചുരിദാർ ധരിച്ച് മുഖം മറച്ച് എത്തിയ സ്ത്രീ അടുത്തേയ്ക്ക് വരികയായിരുന്നു. ഇത് കണ്ട കുട്ടി ഉടനെ അമ്മയെ വിളിക്കുകയും ആരാണെന്ന് ചോദിക്കുകയും ചെയ്തു.
വീടിനുള്ളിൽ നിന്നും അമ്മയുടെ കാൽപെരുമാറ്റം കേട്ടതോടെ ഈ സ്ത്രീ ബൈക്കിലുണ്ടായിരുന്ന ആൾക്കൊപ്പം കടന്ന് കളയുകയായിരുന്നു. ഈ വിവരം കുട്ടിയുടെ അമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ആയിരുന്നു അബിഗേലിന്റെ തിരോധാനം.
Discussion about this post