തിരുവനന്തപുരം: ധനുവച്ചപുരം കോളേജിലെ എസ് എഫ് ഐയുടെ ദയനീയ പരാജയത്തിൽ വിറളി പൂണ്ട് എബിവിപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് സിപിഎം. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എബിവിപി പ്രവർത്തകരെ എസ്എഫ്ഐ- സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 3 പ്രവർത്തകരുടെ നില ഗുരുതരമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി അറിയിച്ചു.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ എബിവിപി ജില്ലാസമിതിയംഗം ഉൾപ്പടെയുള്ള വരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രധിഷേധമുയർത്തുമെന്നും ശ്രീഹരി വ്യക്തമാക്കി.
അക്രമം ഉണ്ടായത് ധനവച്ചപുരം ഐടിഐ-ഐഎച്ച്ആർഡി പരിസരത്ത് വെച്ചാണ്. ആറുമാസം മുൻപ് അധ്യാപകരുടെ ഒത്താശയോട് കൂടി എസ്എഫ്ഐ പ്രവർത്തകർ ആയുധ നിർമ്മാണം നടത്തിയത് ഈ ഐടിഐ യിൽ വെച്ചാണെന്ന് ശ്രീഹരി ചൂണ്ടിക്കാട്ടുന്നു.
എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തെ വിദ്യാർത്ഥി സമൂഹം ചവറ്റുകൊട്ടയിലെറിയും. എബിവിപി പ്രവർത്തകർക്കുനേരെ അക്രമം അഴിച്ചു വിട്ട് മുന്നോട്ട് പോകാനാണെങ്കിൽ എന്ത് വിലകൊടുത്തും അതിനെ പ്രതിരോധിക്കുമെന്നും ശ്രീഹരി വ്യക്തമാക്കി.
ധനുവച്ചപുരം വിടിഎം എൻ എസ് എസ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായ ഇരുപത്തിയാറാം വർഷവും എബിവിപി ചരിത്ര വിജയം ആവർത്തിച്ചിരുന്നു. 41 ൽ 41 സീറ്റുകളും നേടിയായിരുന്നു എബിവിപിയുടെ വിജയം.
Discussion about this post