ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ വാദ്രയെയും വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ്മ. സ്വന്തവും കുടുംബത്തിന്റെയും സന്തോഷം മാത്രമാണ് ഇവർക്ക് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സിൽക്യാരടണലിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ രാഹുലും പ്രിയങ്കയും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ രാജ്യം മുഴുവൻ ഉത്തരാഖണ്ഡിലെ ടണലിൽ അകപ്പെട്ടവർ സുരക്ഷിതരായി പുറത്തുവരാൻ പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ഇവിടെ ഒരു കുടുംബം മാത്രം ഇതൊന്നും അറിയാതെ ആഘോഷിക്കുകയാണ്. എന്ത് തന്നെ രാജ്യത്ത് നടന്നാലും ഇവർക്ക് പ്രശ്‌നമില്ല. വിനോദമാണ് ഈ കുടുംബത്തിന് പ്രാധാനം എന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
41 പേരായിരുന്നു ഉത്തരകാശിയിലെ ടണലിൽ കുടുങ്ങിയിരുന്നത്. രണ്ട് ആഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഇവരെ പുറത്തെത്തിച്ചത്. നവംബർ 12 നായിരുന്നു ടണൽ ഇടിഞ്ഞ് തൊഴിലാളികൾ കുടുങ്ങിയത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post