ടെഹ്‌റാന്‍: ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയ വിദേശ വനിതാ അത്‌ലറ്റ് ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഇറാന്‍ ബധിര സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയെ പുറത്താക്കി. ബധിര കായിക ഫെഡറേഷന്‍ മേധാവി മെഹ്‌റാന്‍ തിഷെഗരയാണ് പുറത്തായത്. ഇറാന്‍ കായിക വകുപ്പ് മന്ത്രി കിയൗമര്‍സ് ഹാഷെമിയാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയെ പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ടെഹ്‌റാനിലെ സണ്‍ഡേ-മണ്‍ഡേ ടൂര്‍ണ്ണമെന്റില്‍ ഷോര്‍ട്ട്‌സും ടാങ്ക് ടോപ്പും ധരിച്ചെത്തിയ ഒരു വനിതാ അത്‌ലറ്റിന്റെ ചിത്രം പ്രചരിച്ചിരുന്നു. ഇതാണ് സംഭവങ്ങൾക്ക് തുടക്കം. സ്ത്രീകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മത്സരങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നല്ല എത്തിയതെന്ന് തിഷെഗരന്‍ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
‘സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. വനിതാ അത്‌ലറ്റിന്റെ ചിത്രം കസാഖ്സ്ഥാനില്‍ നിന്നുള്ള അവരുടെ ടീമംഗങ്ങള്‍ എടുത്തതാണ്’- അദ്ദേഹം വ്യക്തമാക്കി.
Discussion about this post