ടെൽ അവീവ് : ഗാസ മുനമ്പിൽ ഹമാസ് ഭീകരസംഘം ബന്ദികളാക്കിയ നിരവധി പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടുകളും മറ്റ് വിവരങ്ങളും വച്ചാണ് മരണങ്ങൾ സ്ഥിരീകരിച്ചതെന്ന് ഐ ഡി എഫ് വക്താവിനെ ഉദ്ധരിച്ച് ഇസ്രായേൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
എലിയാഹു മാർഗലിറ്റ്, മിയ ഗോറൻ, റോണൻ ഏംഗൽ, ആര്യ സൽമാനോവിച്ച് എന്നീ ബന്ദികളാണ് കൊല്ലപ്പെട്ടത്. ഇവരെ കുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങൾ കുടുംബങ്ങളെ അറിയിച്ചുവെന്നും പോലീസും ഐ ഡി എഫ് വക്താവും വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരുടെ ഒരു സംഘം, അബു കബീർ ഫോറൻസിക് ഇൻസ്റിറ്റ്യൂട്ട് , മതകാര്യ മതകാര്യ മന്ത്രാലയം എന്നിവർ ശേഖരിച്ച കണ്ടെത്തലുകളുടെയും രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ അവരുടെ മരണം പ്രഖ്യാപിച്ചതിന് ശേഷമാണ് കുടുംബാംഗങ്ങളെ വിവരമറിയിച്ചത്.
ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ഗാസ ആക്രമണം പുനരാരംഭിച്ച സമയത്താണ് ബന്ദികളുടെ മരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്.
വെടിനിർത്തൽ സമയത്ത് , 81 ഇസ്രായേലികളും 23 തായ് പൗരന്മാരും 1 ഫിലിപ്പിനോയും ഉൾപ്പെടെ 105 സിവിലിയൻമാരെ ഗാസയിലെ ഹമാസിന്റെ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും 210 പലസ്തീൻ തടവുകാരെയാണ് വിട്ടു കൊടുത്തത്. ഇസ്രായേൽ വിട്ടു കൊടുത്തവരെല്ലാം സ്ത്രീകളും കുട്ടികളും ആണെന്നത് ശ്രദ്ധേയമാണ്
114 പുരുഷന്മാരും 20 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 136 പേർ ഇപ്പോഴും ഹമാസിന്റെ തടങ്കലിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ഇതിൽ 10 പേർ 75 വയസ്സോ അതിൽ കൂടുതലോ ഉള്ളവരാണ്.ബന്ധികളിൽ ഭൂരിഭാഗവും അതായത് പേർ ഇസ്രയേലികളാണ് ഇസ്രായേൽ സർക്കാരിന്റെ വക്താവ് എയ്‌ലോൺ ലെവി വ്യക്തമാക്കി.












