വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ ഭീകരരുടെ വളർച്ചയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ്. അഫ്ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കുന്നതിൽ നിന്ന് താലിബാൻ തടയുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ സാധ്യതയെക്കുറിച്ച് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്താലിബാൻ അഫ്ഗാനിസ്ഥാനെ ഭീകരതയുടെ സങ്കേതമാക്കുന്നതിൽ നിന്ന് തടയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈ മാസം ആദ്യം, കാബൂൾ, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ ഷിയ, ഹസാര സമുദായങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചതായി അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ഹെറാത്ത് പ്രവിശ്യയിൽ ഷിയാ മുസ്ലീങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഇത്തരം ആക്രമണങ്ങൾ.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള പെരുമാറ്റത്തിൽ യുഎസ് ”വളരെ ആശങ്ക” തുടരുമെന്ന് മാത്യു മില്ലർ പറഞ്ഞു . താലിബാൻ അധികാരത്തിൽ വന്നതുമുതൽ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെടുകയും പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസവും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post