ലഖ്‌നൗ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷിക ദിനത്തിൽ ലക്‌നൗവിൽ അദ്ദേഹത്തിന്റെ പ്രതിമക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സർദാർ വല്ലഭായ് പട്ടേലിനെ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയായി നമുക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ നിന്നാണ് ഇന്നത്തെ ഇന്ത്യ രൂപപ്പെട്ടിരിക്കുന്നത്’- യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. സർദാർ പട്ടേലിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആധുനിക ഇന്ത്യയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘മഹാനായ സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദർശനാത്മക നേതൃത്വവും രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആധുനിക ഇന്ത്യയുടെ അടിത്തറ. അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതും ഐക്യവുമുള്ള രാജ്യത്തെ കെട്ടിപ്പടുക്കാൻ നമ്മെ
നയിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സമൃദ്ധമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോകസഭാ സ്പീക്കർ ഓം ബിർളയും സർദാർ പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികത്തിൽ ഭാരതരത്‌നയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഒരേ ഇന്ത്യ എന്ന വികാരത്തോടെ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം. രാഷ്ട്രം പരമോന്നതമാകുന്നത് എല്ലാ രാജ്യക്കാർക്കും ഒരു മാതൃകയായി നിലകൊള്ളും.
Discussion about this post