എറണാകുളം: 52 വയസുകാരിയെ പീഡനത്തിനിരയാക്കി റെയിൽവേ ട്രാക്കിന് സമീപം ചതുപ്പിൽ തള്ളിയ സംഭവത്തിൽ പ്രതിയായ ഫിർദോസ് അലി(28) യെ തെളിവെടുപ്പിനെത്തിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് പ്രദേശത്ത് പ്രതിയെ എത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, പരിക്കേറ്റ 52കാരി അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13നാണ് അഞ്ഞൂറ് രൂപ വാഗ്ദാനം ചെയ്ത് മെട്രോ ട്രെയിനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്ത്രീയെ പ്രതി ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽ വേ ട്രക്കിലൂടെ കൊണ്ടു പോയ ഇവരെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വയോധികയെ പൊന്നുരുന്നി റെയിൽ വേ ട്രാക്കിനടുത്ത ചതുപ്പിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാത്രിയോടെയാണ് ചതുപ്പിൽ രണ്ട് യുവാക്കൾ സ്ത്രീയെ കണ്ടത്. തുടർന്ന് റെയിവേ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസത്തോളം സ്വിച്ച് ഓഫ് ആയിരുന്ന ഇയാളുടെ ഫോൺ ശനിയാഴ്ച്ച ഓൺ ആയതോടെ കലൂരിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ലഹരിക്കേസിൽ അറസ്റ്റിലായ ഇയാൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.
Discussion about this post