പാലക്കാട്: മണ്ണാർക്കാട് മകൾ മരിച്ച കേസിൽ പതിനഞ്ച് വർഷമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്ന പരാതിയുമായി കുടുംബം കോടതിയില്‍. നീതി തേടി പ്ലക്കാർഡുമായി കോടതിക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കുടുംബം. യുവതിയുടെ 15കാരിയായ മകളും പിതാവും സഹോദരങ്ങളുമാണ് കോടതിയിലെത്തിയത്.
15 വര്‍ഷം മുന്‍പാണ് ഇരുപത്തിമൂന്നുകാരിയായ കല്ലടിക്കോട് പാലക്കൽ ഫെമിന മരിച്ചത്. സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ്. എന്നാല്‍, ആത്മഹത്യ കേസായാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. 2009 നവംബർ 17നാണ് ഫെമിനയെ ഭർത്താവ് അസ്കർ അലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഫെമിനയെ പാലക്കാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്.
മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് മുഹമ്മദാലി ഹാജി നൽകിയ പരാതിയിൽ അസ്കർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് എതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മരണം ആത്മഹത്യ ആണെന് വരുത്തി തീർക്കാൻ ആണ് പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post