പന്തളം: പന്തളം എൻ എസ് എസ് കോളേജിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസത്തിന് പോലീസ് സംരക്ഷണം നൽകുന്നതായി പരാതി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ വിദ്യാർത്ഥികളുടെ വീട് കയറി ആക്രമിക്കുന്ന എസ് എഫ് ഐ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന നടപടികൾ എടുക്കുന്നതായി എ ബി വി പി കേരളം, തങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
പന്തളം എൻ എസ് എസ് കോളേജിലെ എബിവിപി പ്രവർത്തകരുടെ വീടു കയറി ആക്രമിക്കുന്ന SFI യ്ക്ക് കുട പിടിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ് വ്യക്തമാക്കി
കോളേജിൽ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുന്നതിന് പകരം എസ് എഫ് ഐ നൽകിയ ലിസ്റ്റ് പ്രകാരം എ ബി വി പി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്യുന്നതെന്ന് എ ബി വി പി വെളിപ്പെടുത്തി.
എബിവിപി പ്രവർത്തരുടെ വീട് കയറി ആക്രമിച്ച ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള SFI ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ്, കേരള സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത സുധി സുധനേയും സുഹൃത്തായ വിഷ്ണുവിനെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഗവർണറുടെ നോമിനേഷൻ വന്നതിനു ശേഷം സുധിയെ ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ എസ് എഫ് ഐ വ്യാപകമായി നടത്തുകയാണ് പോസ്റ്റ് വ്യക്തമാക്കി.
കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും SFIയും CPMഉം കൊടുക്കുന്ന കള്ളക്കേസുകൾക്ക് വേണ്ടി മാത്രം പണിയെടുക്കുന്ന ദുരവസ്ഥയിലേക്കാണ് കേരള പോലീസ് പോകുന്നത്. കണ്ണൂരിൽ SFI കൊടുത്ത കള്ളക്കേസിൽ അദ്ധ്യാപകൻ നിരപരാധി ആവുകയും വാദിയായ പെൺകുട്ടി മാപ്പ് പറഞ്ഞതും എ ബി വി പി പുറത്ത് വിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടി.
അതെ സമയം പോലീസ് SFI യോട് മൃദുസമീപനം കാണിക്കുകയും എബിവിപിക്കാരായ വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഈ നടപടി തുടരുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും എ ബി വി പി പ്രസ്ഥാവനയിൽ വ്യക്തമാക്കി
Discussion about this post