ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാരുടെ പരമാർശത്തിന് പിന്നാലെ പലരീതിയിലുള്ള പ്രശ്‌നങ്ങളാണ് മാലിദ്വീപ് നേിട്ട് കൊണ്ടിരിക്കുന്നത്. പ്രതിഷേധസൂചകമായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിയാത്ര ഒഴിവാക്കിയതോടെ മാലിദ്വീപിന്റെ ടൂറിസം രംഗമടക്കം വലിയ ക്ഷീണത്തിലാണ്. ഇത്രയും കാലം ചെയ്ത് നൽകിയ സഹായങ്ങളത്രയും മറന്ന് ഇന്ത്യ വിരുദ്ധ കാർഡ് ഇറക്കി ചൈനയുടെ ഓമനയാവാൻ ശ്രമിച്ച മാലിദ്വീപിന്റെ കാര്യം ഇതോടെ കഷ്ടത്തിലായി. അവിടെയും തീർന്നില്ല ഇന്ത്യക്കാരുടെ ദേഷ്യം.
മാലദ്വീപ് ജുവനൈൽ കോടതിയുടെ വെബ്‌സൈറ്റ് ഇന്ത്യൻ ഹാക്കർമാർ ഹാക്ക് ചെയ്തു. കേരളത്തിൽ നിന്നുള്ളൾപ്പടെയുള്ള വിവിധ ഗ്രൂപ്പുകൾ ചേർന്നാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് വിവരം. മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾക്കുള്ള മറുപടിയാണിതെന്നും സൈറ്റിൽ മുന്നറിയിപ്പ് നൽകി.
Discussion about this post