ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയ സംഭവത്തിൽ തിരിച്ചടിച്ച് സൈന്യം. ഇതോടെ പ്രദേശത്ത് നിന്ന് ഭീകരർ രക്ഷപ്പെട്ടെന്നാണ് വിവരം. തുടർന്ന് സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചു. കൃഷ്ണ ഘാട്ടി സെക്ടറിൽ – അവിടെ നിന്ന് 40 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്.
അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി നോർത്തേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പൂഞ്ചിൽ എത്തിയിരിക്കെയാണ് ആക്രമണം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഈ മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ, ഓഫീസർമാരും കമാൻഡോകളും ഉൾപ്പെടെ 20 സൈനികരാണ് വീരമൃത്യുവരിച്ചത്.
Discussion about this post