അംഗുൽ (ഒഡീഷ): രാജ്യത്തെ അനവധി കഷ്ണങ്ങളാക്കാൻ നടന്ന സംഘമാണ് ഇപ്പോൾ ഭാരത് ജോടോ ന്യായ് യാത്ര നടത്തുന്നതെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ധ്രുവീകരണ രാഷ്ട്രീയത്തിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അനീതിക്കെതിരെയുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്താണ് അവരുടെ പ്രത്യയശാസ്ത്രം, ‘തുക്‌ഡെ-തുക്‌ഡെ'(കഷ്ണം – കഷ്ണം) സംഘം രാജ്യത്തെ ഒരുമിപ്പിക്കാൻ നടക്കുന്നു എന്ന നാടകം കളിക്കുകയാണ് ,” ഇന്ന് ഈ രാജ്യത്തിൽ പ്രബലമായിരിക്കുന്നത് ഭഗവാൻ ശ്രീ രാമന്റെ പ്രത്യയശാസ്ത്രമാണ്. രാജ്യത്തിന് ഇപ്പോൾ ഒരു പുതിയ ഉണർവുണ്ട്. ഈ പുരോഗതി ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല അതിനാൽ അവർ ഈ ഉപയോഗശൂന്യമായ രാഷ്ട്രീയത്തിൽ മുഴുകുന്നു. ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ ജനങ്ങൾ അവർക്ക് അർഹിക്കുന്ന ഉത്തരം തന്നെ നൽകി, ഇത്തവണയും അവർ അത് തന്നെ ചെയ്യും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കോൺഗ്രസ് ഉപയോഗിക്കുന്ന ഭാരത് ജോദോ ന്യായ് പോലുള്ള പദങ്ങൾ നിരർത്ഥകം ആണെന്ന് ബിജെപി വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. ഭാരത് ജോഡോ, ന്യായ് പോലുള്ള പദങ്ങൾ അവർ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നു, എന്നാൽ ഈ ഭാരതത്തെ കൂട്ടി യോജിപ്പിക്കാനോ ന്യായം നടപ്പിലാക്കാനോ അവർ ഒരിക്കലും ശ്രമിക്കില്ല, അത് കൊണ്ട് തന്നെ ഈ പദങ്ങൾക്ക് ഒരർത്ഥവും ഇല്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാത്രം താരതമ്യം ചെയ്യുക, അവിടെ നിന്നാണല്ലോ രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്നത്. കഴിഞ്ഞ 60 വർഷത്തെ കോൺഗ്രസ് ഭരണത്തെ പ്രധാനമന്ത്രി മോദിയുടെ ഒമ്പതോ പത്തോ വർഷത്തെ യാത്രയുമായി താരതമ്യം ചെയ്യുക. കോൺഗ്രസ് യുപിഎ സർക്കാരോ അതിന്റെ പ്രധാനമന്ത്രിയോ എത്ര തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു? കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 60 തവണ പ്രധാനമന്ത്രി മോദി ഇവിടെ വന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സർക്കാരിലെ മന്ത്രിമാർ മാത്രം 400-ലധികം സന്ദർശനങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിയിട്ടുണ്ട് , വസ്തുതകൾ ബി ജെ പി ക്കു വേണ്ടി സംസാരിക്കും. ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
ഇന്റർനെറ്റും ഹൈവേകളും വിമാനത്താവളങ്ങളും റെയിൽവേയും മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത് . വിമാനത്താവളങ്ങൾ 9-ൽ നിന്ന് 17 ആയി വർധിച്ചു, നൂറ് വർഷത്തിന് ശേഷം നാഗാലാൻഡിൽ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ തുറന്നു. ഈ കാലമത്രയും കോൺഗ്രസ് പാർട്ടി ഉറങ്ങുകയായിരുന്നു,” കോലി കൂട്ടിച്ചേർത്തു.
Discussion about this post