എറണാകുളം: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. ഒഡീഷ കാൻന്ദമാൽ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടുവാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വിൽപ്പന. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു എക്‌സൈസ്. പരിശോധനയിൽ സംഭവം സത്യമെന്ന് വ്യക്തമായി. ഇതോടെ പിടികൂടുകയായിരുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു ഇയാൾ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പോളിത്തീൻ കവറുകളിൽ ആക്കി പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലാക്കി കെട്ടിവച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവുമാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ സൂര്യ മാലിക്കിനെ റിമാൻഡ് ചെയ്തു.
ആലുവ റേഞ്ച് ഇൻസ്പെക്ടർ എം സുരേഷ്, ഐബി പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി ടോമി, മൂന്നാർ സർക്കിൾ സിഇഒ കെ.എൻ സിജുമോൻ, ആലുവ റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ ടി.പി പോൾ, സി.എൻ രാജേഷ്, സിഇഒമാരായ ഒ.എസ്. ജഗദീഷ്, എം.ടി.ശ്രീജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ്
Discussion about this post