ലക്‌നൗ: ഹിന്ദു യുവതിയെ മതംമാറ്റി മുസ്ലീം യുവാവിന് നിക്കാഹ് കഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൗലവി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സദാർ കോട്‌വാലി സ്വദേശിയായ അൻസാരി അഹമ്മദ്, മൗലവി അലി ബക്ഷ് എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ആണ് പോലീസ് നടപടി.
ഹരിഹർഗഞ്ച് സ്വദേശിനിയായ പെൺകുട്ടിയെ ആണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായ അൻസാരി പിന്നീട് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെൺകുട്ടിയെ കാണാതെ ആയതോടെ മാതാവ് പോലീസിൽ പരാതി നൽകി. ഇതിനിടെ പെൺകുട്ടി അസോകർ താനയിൽ ഉണ്ടെന്നും മതപരിവർത്തനത്തിന് ഇരയാക്കി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാതാവിന് വിവരം ലഭിച്ചു. ഇതോടെ മകളെ കാണാൻ ഇവർ അസോതർ താനയിലേക്ക് പോകുകയായിരുന്നു.
എന്നാൽ ഇവിടെയെത്തിയ മാതാവിനെ എല്ലാവരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഏഴ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Discussion about this post