പാലക്കാട്:ബിജെപി നേതാവും അഭിഭാഷകനുമായി രണ്‍ജിത്ത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ ശിക്ഷാവിധിയില്‍ പൂര്‍ണ സംതൃപ്തരാണെന്ന് രണ്‍ജീത്തിന്റെ കുടുംബം. 770 ദിവസത്തിന്റെ പോരാട്ടത്തിനോടുവില്‍ കോടതി പരാമാവധി ശിക്ഷ നല്‍കിയതില്‍ സംതൃപ്തരാണ് ഞങ്ങള്‍ എന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ് ,എന്നാലും ഈ കോടതി വിധിയില്‍ ആശ്വാസമുണ്ട് എന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
ഭഗവാന്റെ വേറൊരു വിധിയുണ്ട്. പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങള്‍ അത് കണ്ടില്ലെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. അത്യപൂര്‍വമായ കേസ് തന്നെയാണ് ഇത്.ഇതിനെ കൊലപാതകം എന്ന് പറഞ്ഞ് എഴുതി തള്ളാന്‍ കഴിയില്ല.ഒരു വീട്ടില്‍ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല . വായ്ക്കരി പോലും ഇടാന്‍ പറ്റാത്ത സാഹചര്യത്തിലാക്കി അവര്‍ എന്റെ ഏട്ടനെ . അത് എല്ലാം കണ്ട്ത് ഞാനും എന്റെ മക്കളും അനിയനും അമ്മയും മാത്രമാണ്. അത്യപൂര്‍വ്വം തന്നെയാണ് ഈ കേസ് എന്നും രണ്‍ജിത്തിന്റെ ഭാര്യ പറഞ്ഞു.
സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്‌നത്തിനും നന്ദി പറയുന്നു .അവരോടുള്ള നന്ദിയൊന്നും പറഞ്ഞാല്‍ തീരില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത് രണ്‍ജിത്തിന്റെ ഭാര്യ പറഞ്ഞു.
കേസിലെ 15 പിഎഫ്ഐ ഭീകരര്‍ക്കും വധശിക്ഷയാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി വിധിച്ചത്.ഇത്തരത്തില്‍ നിഷ്ഠൂരമായ ക്രൂരത നടത്തിയ ഇവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുടുംബത്തിന്റെ മുന്നില്‍ വച്ചാണ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയിരുന്നത്.
നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.
Discussion about this post