ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഞ്ചാം തവണയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ സമൻസ് ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി നേതാവ് ഹരീഷ് ഖുറാന.
ഇത് സ്വയം നിസ്സഹായനാണെന്ന് കാണിക്കാനുള്ള കെജ്രിവാളിന്റെ വെറും തന്ത്രം മാത്രമാണ്, സത്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ ഹാജരാകാനുള്ള നോടീസ് നിയമവിരുദ്ധം ആണെന്നാണ് കെജ്‌രിവാൾ വിശ്വസിക്കുന്നതെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം കോടതിയിൽ പോയി ഇതിനെതിരെയുള്ള വിധി വാങ്ങുന്നില്ല ? ഹരീഷ് ഖുറാന ചോദിച്ചു.
വിവാദമായ ഡൽഹി മദ്ധ്യ നയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചും കള്ളപ്പണ വെളുപ്പിക്കൽ നടന്നോ എന്നതിനെ കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായി തങ്ങൾക്ക് മുന്നാകെ ഹാജരാകുവാൻ തുടർച്ചയായി ഇ ഡി കെജ്രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെടുകയാണ്. എന്നാൽ തുടർച്ചയായ അഞ്ചാം തവണയും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ മുൻപാകെ ഹാജരാകുന്നതിൽ നിന്നും ഒഴിവായി. ഇതിനെ തുടർന്നാണ് കെജ്‌രിവാളിന്റെ കപടതയെ തുറന്നു കാട്ടി ബി ജെ പി നേതാവ് ഹരീഷ് ഖുറാനെ രംഗത്ത് എത്തിയത്.
അതേസമയം, ഡൽഹി മുഖ്യമന്ത്രിക്ക് ഇഡി അയച്ച സമൻസ് നിയമവിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് ആം ആദ്മി പാർട്ടി രംഗത്തെത്തി
Discussion about this post