തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ കേരളത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായതായി റിപ്പോർട്ട്. പന്ന്യൻ രവീന്ദ്രൻ, വി എസ് സുനിൽകുമാർ, ആനി രാജ തുടങ്ങിയവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഹൈദരാബാദിൽ ചേർന്ന സിപിഐ ദേശീയ നേതൃ യോഗത്തിൽ സീറ്റ് ധാരണയായതായാണ് സൂചന. സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
മുൻ എം.പി കൂടിയായ പന്ന്യൻ രവീന്ദ്രന് തിരുവനന്തപുരത്ത് നിർത്താനായിരിക്കും സാധ്യത. ആനി രാജയെ വയനാട്ടിലും വി എസ് സുനിൽകുമാറിനെ തൃശൂരിൽ തന്നെ നിർത്താനുമാണ് സാധ്യത. കോൺഗ്രസിൽ നിന്ന് ശശി തരൂർ തന്നെയായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുക. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ ഇറക്കാനായിരിക്കും എൽഡിഎഫ് ശ്രമം. പന്ന്യൻ രവീന്ദ്രൻ 2004ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായിരുന്നു.
തൃശൂരിൽ തൃകോണ മത്സരംം നടക്കുമെന്നതിനാൽ വി.എസ് സുനിൽകുമാറിനാണ് സാധ്യത. സോഷ്യൽ മീഡിയയിൽ വി.എസ് സുനിൽ കുമാറിന്റെ പേരിൽ പ്രചാരണം തുടങ്ങി. മാവോലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺകുമാറിന്റെ പേരിനാണ് മുൻഗണന. 10,11 തീയതികളിലെ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post