തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് അയവില്ലാതെയായതോടെ സ്വകാര്യനിക്ഷേപകർക്ക് കൈ കൊടുത്ത് സംസ്ഥാന സർക്കാർ. വിവിധ മേഖലകളിൽ സ്വകാര്യനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയർ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയിൽ സ്വകാര്യ പങ്കാളിത്തോടെ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും. സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കും.
കേരളത്തിലേക്ക് വിദേശ സർവകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സർവകലാശാലകളുടെ സാധ്യത പരിശോധിക്കാനും വൻ ഇളവുകൾ നൽകാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു
Discussion about this post