ഇസ്ലാമാബാദ്:കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പാകിസ്താനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. 128 മില്യൺ ആളുകൾ ഇന്ന് വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം.
ദേശീയ അസംബ്ലിയിലേക്കും, പ്രവിശ്യകളിലെ നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് അഞ്ച് മണിവരെ വോട്ടെടുപ്പ് നടക്കും. 241 മില്യൺ ആണ് പാകിസ്താനിലെ ജനസംഖ്യ. ഇതിൽ 128 മില്യൺ ആളുകൾക്കാണ് വോട്ടവകാശം ഉള്ളത്. ഓരോ വ്യക്തിയ്ക്കും രണ്ട് വോട്ടുകളാണ് ഉള്ളത്.
പാകിസ്താൻ സൈനിക മേധാവി അസിം മുനീർ, മുൻ പ്രധാനമന്ത്രിമാരായ ഇമ്രാൻ ഖആൻ, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ബിലാവാൽ ഭൂട്ടോ സർദാരി എന്നിവരാണ് തിരഞ്ഞെടുപ്പിലെ പ്രമുഖ മുഖങ്ങൾ. നിലവിൽ പാകിസ്താനിൽ നവാസ് ഷെരീഫിന്റെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയ്ക്കാണ് മുൻതൂക്കം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post