എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവം ജില്ലാ കളക്ടർ അന്വേഷണം നടത്തും. പോലീസ് അന്വേഷണവും ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ട്.
തൃപ്പൂണിത്തൂറ പുതിയ കാവ് ക്ഷേത്രത്തിന് വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്നും, പടക്കം സൂക്ഷിച്ചത് അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് സംസ്ഥാനത്തെ നടുക്കിയ വൻ അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തിൽ ഇതുവരെ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കാവ് ക്ഷേത്ര ഭാരവാഹികൾ ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിരുവനന്തപുരത്ത് നിന്നാണ് ക്ഷേത്രത്തിലെ ഉത്സവത്തിനായി പടക്ക ശേഖരം കൊണ്ടുവന്നത്. ഇവരെ കേന്ദ്രീകമരിച്ചും അന്വേഷണം തുടരുകയാണ്. കരാറുകാർക്കെതിരെയും സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് പോത്തൻകോട് പോലീസാണ് കേസ് എടുത്തത്.
Discussion about this post