വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ജില്ലയിൽ നടത്തിയ സർവകക്ഷി യോഗത്തിലെ മന്ത്രി എംബി രാജേഷിന്റെ നിർദേശം വിവാദമാകുന്നു. നാട്ടിലെത്തുന്ന കടുവയും പുലിയുമെല്ലാം വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാണെന്ന പരാതിക്ക് പരിഹാരമായി വനാതിർത്തിയിൽ വളർത്തു മൃഗങ്ങളെ വളർത്തുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു മന്ത്രി നിർദേശിച്ചത്. ഇതിനായി പ്രദേശത്ത് കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാട്ടിലെത്തുന്ന കടുവയും പുലിയുമെല്ലാം വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മന്ത്രിയുടെ വിചിത്ര നിർദേശം എത്തിയതോടെ യുഡിഎഫ് തദ്ദേശ അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മന്ത്രിയുടെ നിറദേശം ഇതിനോടകം സോഷ്യൽ മീഡിയകളിലും ചർച്ചയായിട്ടുണ്ട്. ഇനിയിപ്പോൾ, കാട്ടാന കൃഷി നശിപ്പിക്കുന്ന പരാതി ഉന്നയിച്ചാൽ, കൃഷി തന്നെ ചിലപ്പോൾ മന്ത്രി നിർത്തുമെന്ന് ഉൾപ്പെടെയാണ് പരിഹാസങ്ങൾ ഉയരുന്നത്.
മന്ത്രിയുടെ പരാമർശത്തിനെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗം വളർത്തു മൃഗങ്ങളാണ്. അവയുടെ എണ്ണം കുറയ്ക്കകനാവില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്ന് സംഷാദ് മരയ്ക്കാർ പറഞ്ഞു.
Discussion about this post