ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദൗപതി മുർമു. നിയമ പ്രഗത്ഭന്മാരിൽ പ്രമുഖനായ ഫാലി നരിമാന്റെ വിയോഗത്തിൽ അതീവ ദുഃഖം തോന്നുന്നു. ഭരണഘടനാ സമ്പ്രദായങ്ങളെ സമ്പന്നമാക്കുന്നതിലും നിയമസംവിധാനം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാ കാലവും ഓർക്കുമെന്ന് രാഷ്ട്രപതി എക്‌സിൽ കുറിച്ചു.
‘നിയമ പ്രഗത്ഭന്മാരിൽ പ്രമുഖനായ ഫാലി നരിമാന്റെ വിയോഗത്തിൽ അതീവ ദുഃഖ തോന്നുന്നു. നമ്മുടെ ഭരണഘടനയിലെ ഏറ്റവും ജ്ഞാനികളായ വിദഗ്ധരിൽ ഒരാളായ അദ്ദേഹം ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന ഒരു നിയമജ്ഞൻ കൂടിയായിരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ അദ്ദേഹം സേവനമുനുഷ്ഠിച്ചു.
ഭരണഘടനാ സമ്പ്രദായങ്ങളെ സമ്പന്നമാക്കുന്നതിലും നിയമസംവിധാനം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ ദീർഘകാലം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനൃശോചനം അറിയിക്കുന്നു’- രാഷ്ട്രപതി എക്‌സിൽ കുറിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ഫാലി എസ് നരിമാൻ അന്തരിച്ചത്. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.
Discussion about this post