തൃശൂർ: കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവിധ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉന്നയിച്ച പ്രതികരണങ്ങൾ അനാവശ്യമായിരുന്നു. യാത്രാപ്പടി വിവാദം വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ചു. തനിക്ക് സഹോദര തുല്യനായ ആളാണ് അദ്ദേഹം. വിമർശനം ഉന്നയിച്ചത് മാദ്ധ്യമശ്രദ്ധക്ക് വേണ്ടിയാണോ എന്ന് അറിയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
എഴുത്തുകാർക്ക് സാമാന്യ പ്രതിഫലം നൽകണമെന്നത് തന്റെയും അഭിപ്രായമാണ്. പക്ഷെ ഒരിക്കലും പ്രതിഫലത്തിന് പിന്നാലെ സഞ്ചരിച്ചിട്ടില്ല. ശ്രീകുമാരൻ തമ്പി പ്രതിഭയുള്ള ആളാണ്. അദ്ദേഹത്തോട് അനാദരവില്ല. അദ്ദേഹത്തിന്റെ വരികളെ കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. പൊതുവായി സമിതിയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളാണ് താൻ പറഞ്ഞത്. കേരളഗാനത്തിനായി വീണ്ടും രചനകൾ ക്ഷണിക്കുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
ഭരണത്തുടർച്ച ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും അപചയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മൃുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും ജനാധിപത്യ മര്യാദകൾക്ക് അനുസരിച്ച് പെരുമാറണം. ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനാധധിപത്യ ഗവൺമെന്റിന് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോട് ചില കടമകളുണ്ട്. പ്രജകളല്ല, തങ്ങളെ തിരഞ്ഞെടുത്ത പൗരന്മാരാണ് എന്ന് മനസിലാക്കി പെരുമാറാനുള്ള കടമകളുണ്ട്. അവർ ജനങ്ങളോട് വിധേയപ്പൈട്ട് നിൽക്കണം. കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായർ പറഞ്ഞത് എല്ലാ കാലത്തും പ്രസക്തമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post