ആലപ്പുഴ: ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ മൂന്ന് അദ്ധ്യാപകരെ സസ്‌പെൻഷൻ ചെയ്തു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യാപകരുടെ മൊഴിയെടുക്കും. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു. അന്വേഷണം നടത്തിവരികയാണ്. അദ്ധ്യാപകർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആലപ്പുഴ കാട്ടുരിലാണ് 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അവസാന പിരീയഡിൽ പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കാണാത്തതിനെ തുടർന്ന് സ്‌കൂൾ മൈക്കിൽ അനൗൺസ്മെൻറ് നടത്തി. ഉടൻ കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി.ടി അദ്ധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രേഷ്മ, ഡോളി എന്നീ അദ്ധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് പോയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്‌കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്‌കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനെതിരെ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ രീതിയിലുള്ള നടപടിയും സ്വീകരിച്ചിരുന്നില്ല. സ്‌കൂൾ അധികൃതരും അദ്ധ്യാപകർക്കെതിരെയും നടപടികൾ ഒന്നും സ്വീകരിച്ചിച്ചില്ല . ഈയൊരു സാഹചര്യത്തിൽ കുടുംബവും നാട്ടുകാരും സ്‌ക്കൂളിലേക്ക് പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയിരുന്നു.
Discussion about this post