ആലപ്പുഴ: അടൽ ബിഹാരി വാജ്‌പേയിയുടെ അഭിനന്ദനമാണ് പാർലമെന്റ് രംഗത്ത് പ്രചോദനം നൽകിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ബ്രേവ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു.
96 ൽ ആദ്യമായി ലോക്‌സഭയിൽ എത്തിയപ്പോൾ ഹംഗ് പാർലമെന്റ് ആയിരുന്നു. ആദ്യത്തെ 13 ദിവസം വായ്‌പേജ് സർക്കാർ. ഭൂരിപക്ഷം ഇല്ലാതെ തന്നെ അവർ അധികാരം ഏറ്റെടുത്തിരുന്നു. 13 ദിവസം കഴിഞ്ഞപ്പോൾ ബിജെപി സർക്കാർ രാജിവച്ച് പുതിയ ഗൗഡ സർക്കാർ വന്നു. വിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ ആദ്യം പങ്കെടുക്കാനുള്ള അവസരം തനിക്ക് ഉണ്ടായി.
ആദ്യമായി പാർലമെന്റിൽ വരുന്നതിന്റെ സംഭ്രമവും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അന്ന് അഞ്ചംഗ പാർട്ടിയുടെ ചീഫ് വിപ്പാണ് താൻ. അതിന്റെ പരിഗണന കിട്ടുമായിരുന്നു. സംസാരിച്ചുകഴിഞ്ഞപ്പോൾ ആവേശകരമായി. തയ്യാറെടുപ്പോട് കൂടിയായിരുന്നു പോയത്. ആവേശ പൂർവ്വം സംസാരിച്ചു. വാജ്‌പേയ് സർക്കാരിന്റെ 13 ദിവസത്തെ പ്രവർത്തനത്തെക്കുറിച്ച് രൂക്ഷ വിമർശനം ആയിരുന്നു നടത്തിയത്. ഇതിന് ശേഷം പാർലമെന്റിന്റെ കോറിഡോറിൽ എത്തിയപ്പോൾ വാജ്‌പേയ് തോളിൽ തട്ടി അഭിനന്ദിച്ചു. അത് പാർലമെന്ററി ജീവിതത്തിൽ വലിയ അംഗീകാരം ആയിരുന്നു. ആതായിരുന്നു പിന്നീടങ്ങോട്ടുള്ള പ്രചോദനം. അതേക്കുറിച്ച് നിരവധി ലേഖനങ്ങളിൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post