ഗുവാഹട്ടി: മുസ്ലീം വിവാഹ നിയമം റദ്ദാക്കിയതിനെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി എസ് ടി ഹസൻ. മുസ്ലീങ്ങൾ ശരിഅ നിയമവും ഖുർആനും മാത്രം പിന്തുടർന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാരിന്റെ പ്രഖ്യാപനം കൊട്ടിഘോഷിക്കാൻ മാത്രമില്ല. മുസ്ലീങ്ങൾ ശരിഅയും ഖുർആനും മാത്രം പിന്തുടർന്നാൽ മതി. സർക്കാർ അവർക്ക് ആവശ്യമുള്ള നിയമങ്ങൾ പരിഷ്‌കരിക്കും. എല്ലാ മതങ്ങൾക്കും അവരവരുടേത് ആയ ആചാരങ്ങൾ ഉണ്ട്. അത് ആയിരം വർഷങ്ങൾക്ക് മുൻപേ ഉള്ളതാണ്. അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് അബ്ദുർ റാഷിദ് മണ്ഡലും രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം വിവേചനപരമാണെന്ന് റാഷിദ് മണ്ഡൽ പ്രതികരിച്ചു. വ്യക്തമായ കാരണം ഇല്ലാതെയാണ് നിയമങ്ങൾ നിരോധിക്കുന്നത്. വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും റാഷിദ് മണ്ഡൽ പറഞ്ഞു.
Discussion about this post