തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അസഭ്യം പറഞ്ഞതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും നേരം കാത്തിരുന്ന് കാണാതായാൽ ആർക്കും ദേഷ്യം വരും. കെ സുധാകരൻ തന്റെ ജേഷ്ഠനെപ്പോലെയെന്നും വിഡി സതീശൻ പ്രതികരിച്ചു.
അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണ് നടന്നത്. മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. വാർത്താ സമ്മേളനം നടത്താനിരുന്ന സമയത്തിൽ നിന്നും ഒരാൾ വരാൻ വൈകുമ്പോൾ സ്വാഭാവികമായി പറഞ്ഞു പോയതാണ് അത്. ഇത്രയും കാത്തിരുന്നാൽ ഒരാൾ അസ്വസ്ഥനാകില്ലേ?. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. സഹപ്രവർത്തകർക്ക് ഇടയിൽ പറയുന്നതല്ലേ അത്? അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അത് ഇത്ര വലിയ വാർത്തയാക്കേണ്ടതില്ല’- വിഡി സതീശൻ വ്യക്തമാക്കി.
കെപിസിസിയുടെ സമരാഗ്‌നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് സുധാകരൻ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചത്. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്നും സുധാകരൻ ചോദിച്ചു. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ, കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകി.
Discussion about this post