കൽപറ്റ: ആൾക്കൂട്ട വിചാരണയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ എസ് എഫ് ഐ യുടെ മേൽ കുറ്റം ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട് എന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. കുറ്റകൃത്യത്തിൽ പങ്കാളികൾ എന്ന് കണ്ടതിനെ തുടർന്ന് 4 പേരെ എസ് എഫ് ഐ പുറത്താക്കിയിരിന്നുവെന്നും അതിനാൽ തന്നെ ഇതിൽ എസ് എഫ് ഐ യെ പ്രതിസ്ഥാനത്ത് നിർത്തുന്നത് നീതീകരിക്കാൻ ആവില്ലെന്നുമാണ് പി എം ആർഷോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ എസ് എഫ് ഐ പൂക്കോട് കോളജ് യൂണിറ്റ് സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റും പ്രതികളാണ്
പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയെ, നേതാക്കൾ വിളിച്ചു വരുത്തി മർദ്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിലവിൽ പോലീസ് ഭാഷ്യം. മൂന്ന് മണിക്കൂറോളം തുടർച്ചയായി മർദിച്ചതിന്റെ പാടുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു
അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റും യൂണിറ്റ് സെക്രട്ടറിയും പ്രധാനപ്രതികളായി വരുന്ന കേസിലാണ്, ആക്രമണ സംഭവത്തിൽ എസ് എഫ് ഐ ക്ക് പങ്കില്ല എന്ന് പറഞ്ഞു കൊണ്ട് ആർഷോ രംഗത്ത് വന്നത് എന്ന് ശ്രദ്ധേയമാണ്
Discussion about this post