മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കുട്ടിയുടെ മാതാവ് തമിഴ്‌നാട് കടലൂർ സ്വദേശി ശ്രീപ്രിയ, കാമുകൻ ജയസൂര്യ, ഇയാളുടെ പിതാവ് കുമാർ, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലചെയ്ത് ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ആവശ്യമെങ്കിൽ ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ റെയിൽ വേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നായിരുന്നു കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ചതായി ഇവർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
ബഗിനുള്ളിൽ ആക്കിയ നിലയിൽ ആയിരുന്നു മൃതദേഹം. ശ്രീപ്രിയയെ ഇവിടേയ്ക്ക് എത്തിച്ചിരുന്നു. മൂന്ന് മാസം മുൻപാണ് ഇവർ ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. ഭർത്താവിനെ ഉപേക്ഷിച്ച് തിരൂരിലേക്ക് കാമുകനൊപ്പം വന്നതാണ് യുവതി. എന്നാൽ യുവതിയെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. യുവതിയ്‌ക്കൊപ്പം കുഞ്ഞിനെ കണ്ടില്ല. ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
Discussion about this post