ചണ്ഡീഗഡ്:നവജാത ശിശുവിന്റെ മൃതദേഹം ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. അജ്‌റേണ്ട വില്ലേജിലാണ് ദാരുണസംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസിനെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ ഗ്രില്ലിൽ നിന്ന് പോലീസ് പുറത്തെടുത്തു.പോസ്റ്റ്‌മോർട്ടതിനായി
ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ശിശുവിനെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞു എന്നാണ് പോലീസ് പറയുന്നത്. എറിയുന്നതിന് മുൻപായി കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നോ എന്നും പോലീസിന് സംശയുമുണ്ട്. പോസ്റ്റ്‌മോർട്ട
റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികായാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കണ്ടതിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇപ്പോഴും പുറത്ത് വന്നിട്ടില്ല എന്ന് സമീപവാസി പറഞ്ഞു. ഈ ക്രൂരതയ്ക്ക് പിന്നിലുള്ള കുറ്റക്കാർ മാതാപിതാക്കൾ തന്നെയാണ്. കുഞ്ഞിന്റെ ദാരുണമായ മരണത്തിന് ഉത്തരവാദികളായവർക്ക് വധശിക്ഷ പോലും ചെറുതാണ് എന്നും നിവാസികൾ പറഞ്ഞു.
Discussion about this post