വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് കൊന്നതാണെന്ന സഹപാഠിയുടെ ഓഡിയോ സന്ദേശം പുറത്ത്. സിദ്ധാർത്ഥിനെ മൃഗീയമായി ആണ് മർദ്ദിച്ചത്. ബാച്ചിലെ വിദ്യാർത്ഥികളും മർദ്ദിച്ചു. കഴുകന്മാരാണ് അവരെല്ലാം. പുറത്ത് നല്ലവരെപ്പോലെ നടന്ന് ക്രൂരതയാണ് സിദ്ധാർത്ഥിനോട് ചെയ്തതത്. ആരെയും വെറുത വിടരുതെന്നും ഓഡിയോയിൽ പറയുന്നു. സിദ്ധാർത്ഥിന്റെ അമ്മാവൻ ഷിബുവിന് സഹപാഠി അയച്ച ഓഡിയോ സന്ദേശം വീട്ടുകാർ പോലീസിന് കൈമാറിയിട്ടുണ്ട്.
‘മൃഗീയമായി പട്ടിയെ തല്ലുന്ന പോലെ അവനെ തല്ലിയിട്ടുണ്ട്. എല്ലാവരും കാണെ, ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച്. വരുന്നവരും പോകുന്നവരുമെല്ലാം അവനെ വയറ് കൊണ്ടും ബെൽറ്റു കൊണ്ടുമാണ് തല്ലിയത്. മൃഗീയമായി തല്ലിയിട്ടുണ്ട്.
ഒരിക്കലും അങ്ങനെ ചെയ്യില്ല. അവനെ തല്ലിക്കൊന്നത് തന്നെയാണ്. അവന്റെ ബാച്ചിലുള്ളവർക്കും ഇതിൽ പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുത്. കൊന്നതാ…, അവർ പുറത്ത് നല്ലവരായി അഭിനയിച്ച്. കഴുകന്മാരെക്കാളും മോശമായ ആളുകളാണ്’- ഓഡിയോ സന്ദേശത്തിൽ പറയുന്നു.
Discussion about this post