കൊൽക്കത്ത: അപരിചിതരായ സ്ത്രീകളെ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമമാണെന്ന് കൊൽക്കത്ത ഹൈക്കോടതി. ഡാർലിംഗ് എന്ന അഭിസംബോധന ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജയ് സെൻഗുപ്ത അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഡ്യൂട്ടിയ്ക്കിടെ മദ്യാസക്തയിൽ എത്തിയ ജനക് റാം എന്നയാൾ ഡാർലിംഗ് എന്ന് വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പോലീസ് ഉദ്യോഗസ്ഥയുടെ പരാതി ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി ജനക് റാമിന് മൂന്ന് മാസത്തെ തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു.
പരിചയമില്ലാത്ത സ്ത്രീകളെ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗിക ചുവയോടെയുള്ള പരാമർശമാണെന്ന് വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം 354 എ, 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും
ഒരു സ്ത്രീയെ,അത് ആരെങ്കിലും ആകട്ടെ. മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷൻ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപമാനിക്കലാണ്. തത്കാലം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഒരു അപരിചിതന് തീർത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post