ജെറുസലേം: ഹിസ്‌ബൊള്ളയുടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് എംബസി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായത് എല്ലാം ചെയ്യുന്നുണ്ടെന്നും എംബസി അറിയിച്ചു.
ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് എംബസി ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യക്കാർ പ്രത്യേകിച്ച് അതിർത്തി മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. രാജ്യത്തിന്റെ തെക്ക്- വടക്ക് അതിർത്തി മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. സംഘർഷ ബാധിത മേഖലകളിൽ ഉള്ളവർ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം എന്നും എംബസി അറിയിച്ചു. ഇതിന് പുറമേ ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമേ ഇ- മെയിൽ വിലാസവും ഇന്ത്യക്കാർക്കായി നൽകിയിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായങ്ങൾക്കായും ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അർദ്ധരാത്രി ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനുള്ള തീരുമാനം. മർഗാലിയോതിൽ ആയിരുന്നു രാവിലെ ഹമാസിന്റെ ഷെല്ലാക്രമണം ഉണ്ടായത്. കൊല്ലം സ്വദേശി നിബിൻ ആണ് കൊല്ലപ്പെട്ടത്.
Discussion about this post