ബെയ്‌ജിങ്: ചൈനയിലെ മുസ്‌ലിം മത വിഭാഗങ്ങളെ ചൈനീസ് സംസ്കാരത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അങ്ങേയറ്റം അനിവാര്യത ആയിരുന്നുവെന്ന് വ്യക്തമാക്കി ചൈനയിലെ ഷിൻ ജിയാങ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥൻ. ചൈനയിലെ ഷിൻ ജിയാങ് പ്രവിശ്യയിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ഒരു അനിവാര്യത ആണെന്ന് വ്യക്തമാക്കി ചൈനീസ് ഉന്നതോദ്യോഗസ്ഥൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്
“സിൻജിയാങ്ങിലെ ഇസ്‌ലാം മതം ചൈനീസ് വത്കരിക്കപ്പെടേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം, ഇതൊരു അനിവാര്യമായ പ്രവണതയാണ്,” പ്രാദേശിക പാർട്ടി മേധാവി മാ സിംഗ്രുയി മാധ്യമപ്രവർത്തകരോട് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വിഘടന വാദം വളരെ രൂക്ഷമായ പ്രദേശമാണ് ഉയിഗുർ മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഷിൻ ജിയാങ് പ്രവിശ്യ.
അതെ സമയം ഇസ്ലാം മതത്തോട് മാത്രമല്ല, ബുദ്ധിസം ക്രിസ്ത്യാനിറ്റി തുടങ്ങിയ എല്ലാ മതങ്ങളോടും ചൈനീസ് സംസ്കാരം പിന്തുടരാനും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിധേയത്വം ഉണ്ടായിരിക്കുവാനും ഷി ജിൻ പിംഗ് അടുത്ത കാലത്തായി ആവശ്യപ്പെട്ടിരുന്നു.
ഹ്യൂമൻ റൈറ്റ്‌സ് വാച്ചിൻ്റെ 2023 നവംബറിലെ ഒരു റിപ്പോർട്ട് പ്രകാരം, സിൻജിയാങ്ങിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട പള്ളി അടച്ചുപൂട്ടൽ സംബന്ധിച്ച ചൈനീസ് ഗവൺമെൻ്റിൻ്റെ നടപടികൾ , ഹൂയി മുസ്‌ലിംകളുടെ പ്രദേശമായ നിംഗ്‌സിയ സ്വയംഭരണ പ്രദേശത്തേക്കും ഗാൻസു പ്രവിശ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.











Discussion about this post