ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം. 15000 രൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റൗസ് അവന്യൂ കോടതിയാണ് ജാമ്യം നൽകിയത്. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ആദ്യമായാണ് കെജ്രിവാൾ കോടതിക്ക് മുൻപിൽ നേരിട്ട് ഹാജരാകുന്നത്. കഴിഞ്ഞ തവണ ഹാജരാകാൻ കോടതി പറഞ്ഞെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിലൂടെ ഹാജരാകുകയായിരുന്നു. എന്നാൽ നേരിട്ട് തന്നെ ഹാജരാകണം എന്ന് അദ്ദേഹത്തിന് കോടതി കർശന നിർദ്ദേശം നൽകി.ഇതേ തുടർന്നാണ് ഇന്ന് അദ്ദേഹം നേരിട്ട് കോടതിയിൽ എത്തിയത്.
കള്ളപ്പണ കേസിൽ എട്ട് തവണയാണ് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നു. ഇതോടെയാണ് ഇഡി കോടതിയെ സമീപിച്ചത്. രണ്ട് ഹർജികൾ ആയിരുന്നു ഇഡി നൽകിയത്.
Discussion about this post