റായ്പൂർ :ബിജെപി സർക്കാർ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി ആസുത്രീതമായി ശ്രമം നടത്തിയെന്ന സോണിയ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് ബിജെപി എംഎൽഎ നിതിൻ .പാവപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്യുന്ന കോൺഗ്രസ് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നാഷ്ണൽ ഹെറാൾഡ് കേസിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ഏത് പാർട്ടി അധികാരത്തിൽ വന്നാലും പാവപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ ട്രഷറർ പവൻകുമാർ ബൻസൽ എന്നിവരെ ഇ.ഡി. ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കോടിക്കണക്കിന് ഭൂസ്വത്തുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് കമ്പനിയെ 2010 നവംബറിൽ കമ്പനിയുണ്ടാക്കി നെഹ്റു കുടുംബം തട്ടിയെടുത്തുവെന്നതാണ് നാഷണൽ ഹെറാൾഡ് കേസ്. ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതിക്കാരൻ. ജനങ്ങൾക്ക് വ്യക്തമാണെന്നും ഇതിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് ബിജെപി ഉത്തരവാദികളാണെന്ന് ആരോപിച്ചിരുന്നു. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ടുകൾക്കുനേരെ ആക്രമണം നടത്തുകയാണ് എന്നും കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post