ലക്‌നൗ: പോക്കറ്റ് മണി നൽകാത്തതിന് വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16കാരൻ. വ്യവസായിയായ മുഹമ്മദ് നയീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനെയും വാടകക്കൊലയാളികളായ മൂന്ന് ഷൂട്ടർമാരെയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബൈക്കിലെത്തിയ അക്രമി സംഘം മുഹമ്മദ് നയീമിനെ വെടി വച്ചു കൊലപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാടകക്കൊലയാളികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മകൻ തന്നെയാണ് പിതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തതെന്ന് വ്യക്തമായത്.
ആറ് ലക്ഷം രൂപയാണ് മകൻ ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ബാക്കി മുഹമ്മദ് നയീമിനെ കൊന്നതിന് ശേഷം നൽകാമെന്നാണ് പറഞ്ഞിരുന്നത്. പോക്കറ്റ് മണി കൊടുക്കാത്തതിൽ മുഹമ്മദ് നയീമിനോട് മകന് ദേഷ്യം ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post