എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ ലഹരിമരുന്നുമായി അസം സ്വദേശികൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. നസൂർ താവ്, (30), നബി ഹുസൈൻ (23) എന്നിവരാണ് പിടയിലായത്. കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 1.252 കിലോ കഞ്ചാവും 8.384 ഹെറോയിനും കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അസമിൽ നിന്നും വീര്യം കൂടിയ ഇനം ഹെറോയിനും കഞ്ചാവും കടത്തിക്കൊണ്ടു വന്ന് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. വാടക വീട്ടിൽ സ്ഥിരം ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം അസി. എക്‌സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മിന്നൽ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസി എക്‌സൈസ് ഇൻസ്‌പെക്ടർ എംടി ഹാരീസ്, പ്രിവന്റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗ്ഗീസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സരിതാ റാണി എന്നിവർ പങ്കെടുത്തു.
Discussion about this post