തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും ജീവിതം മടുത്തത് കൊണ്ടാണ് പോവുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്.
ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടറായ അഭിരാമിയുടെ മൃതദേഹം ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല എന്നും ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങൾ ഒന്നും തന്നെ മകൾക്ക് ഉണ്ടായിരുന്നതായി അറിയില്ലെന്നും വീട്ടുകാർ പറയുന്നു.
അമിത അളവിൽ അനസ്‌തേഷ്യ കുത്തിവച്ചതാണ് മരണകാരണമെന്നായിരുന്നു പ്രഥാമിക നിഗമനം. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്ന്് പോലീസ് പറഞ്ഞു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post