തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്. എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിലാണ് ഇന്ന് നിർണായക തീരുമാനം ഉണ്ടാകുക. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് കുഴൽനാടൻ ഹർജി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയ്ക്കും മകൾക്കും പുറമേ മറ്റ് അഞ്ച് പേരെ കൂടി പ്രതി ചേർത്താണ് ഹർജി. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും മകൾ വീണാ വിജയനും വൻ തുക കൈപ്പറ്റിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. എന്നാൽ ആരോപണങ്ങൾ വിജിലൻസ് നിയമത്തിൻറെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു.
Discussion about this post