എറണാകുളം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കോമ്പോ ചിത്രത്തിന്റെ മികച്ച ആകർഷണം തന്നെയാണെന്നാണ് സിനിമാ ആസ്വാദകരുടെ അഭിപ്രായം.
ഇപ്പോൾ മകൻ നായകനായ ചിത്രം കാണാൻ തീയറ്ററിലെത്തിയ സുചിത്ര മോഹൻലാലിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് നൂറ് കോടി ക്ലബ്ബോ അമ്പത് കോടി ക്ലബ്ബോ എന്നൊന്നും അറിയില്ല. എന്നാൽ വിഷു കളർഫുൾ ആയിരിക്കും. ട്രെയിലർ ഇറങ്ങിയപ്പോൾ ലാലേട്ടന്റെ മാനറിസം പ്രണവിന് ഉണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. ആ ഡ്രസിംഗും മറ്റും ലാലേട്ടെന ഓർമിപ്പിച്ചുവെന്നും സുചിത്ര പറഞ്ഞു.
‘പടം കണ്ടിട്ടില്ല. കാണാൻ പോകുകയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് കാണാന ഒരഒ ദിവസം പോയിരുന്നു. പ്രണവ് ഊട്ടിയിലോ മറ്റോ ആണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണെന്ന് അവിടെ വിളിച്ചു പറഞ്ഞിരുന്നു. ലാലേട്ടൻ സിനിമ കണ്ടിട്ടില്ല. ഉടനെ കാണും. നൂറ് കോടി ക്ലബ്ബോ അമ്പത് കോടി ക്ലബ്ബോ എന്നൊന്നും അറിയില്ല. പക്ഷേ, ഈ വിഷു കളർഫുൾ ആയിരിക്കും. ഇപ്പോൾ മൂന്ന് ചിത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസൻ ആളുകളുമായി റിലേറ്റ് ചെയ്യുന്ന പടങ്ങളാണ് എഴുതുക. അതൊരു മാജിക്കാണ്’ – സുചിത്ര പറഞ്ഞു.
ട്രെയിലറ പുറത്തിറങ്ങിയപ്പോൾ പ്രണവിന് ലാലേട്ടന്റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ഡ്രസിംഗും മറ്റും കമലദളം ഓർമിപ്പിച്ചു. ലാലേട്ടന ട്രെയിലർ കണ്ടിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുചിത്ര പറഞ്ഞു.
Discussion about this post