കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയ്ക്കാണ് ഇന്നലെ ദുബായ് സാക്ഷ്യം വഹിച്ചത്. ഇത് വരെയും തോരാതെ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയുടെ ഭാഗമായി ദുബായിലെ വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ. മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവ വെളളത്തിനടയിലായിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 160 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയെന്ന കണക്കുകളും പുറത്തുവന്നിരുന്നു.
ഭൂരിഭാഗവും മരഭൂമിയാൽ ചുറ്റപ്പെട്ട യുഎഇയുടെ കാലാവസ്ഥയിൽ മഴ എന്നത് കിട്ടാക്കനിയാണ്.ഒന്ന് മഴ പെയ്യിക്കാനായി ഭരണകൂടം പഠിച്ചപണി പതിനെട്ടും നോക്കി കിട്ടാവുന്ന സാങ്കേതികവിദ്യകളെല്ലാം പ്രയോഗിച്ചു.
ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചാണ് യുഎഇ മഴപെയ്യിപ്പിക്കുന്നതെന്ന് മുൻപ് തന്നെ മിക്കവർക്കും അറിവുളള കാര്യമാണ്. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതൽ ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ ഇരുത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോ?ഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. വിശദമായ ഡാറ്റാ ശേഖരണം നടത്തും.അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. യുഎഇ-യിലെ ചൂടും നന്നേ കുറയും. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി ചേർന്നാണ് ക്ലൗഡ് സീഡിംഗ്.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് എന്തെങ്കിലും സാങ്കേതികവിദ്യയുമായി ബന്ധമുണ്ടോയെന്ന റിപ്പോർട്ടുകൾ ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 2019ലെ കണക്കനുസരിച്ച് 200 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് യുഎഇ ഭരണകൂടം പൂർത്തിയാക്കിയത്. ഇതിലൂടെ 6.7 മില്ല്യൺ ക്യൂബിക് മീ?റ്റർ വെളളമാണ് ശേഖരിച്ചത്. 2022ൽ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളും പൂർത്തിയാക്കി.ഓരോ വർഷം ആയിരം മണിക്കൂറാണ് യുഎഇ ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്. അതായത് വർഷം തോറുമുളള ചെലവ് ഇന്ത്യൻ രൂപയിൽ പത്ത് കോടിയിലധികം രൂപയാണ്. നാല് മണിക്കൂർ പ്രവർത്തന സമയം കൊണ്ട് 22 മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്താനായി ഏകദേശം നാല് ലക്ഷം ഇന്ത്യൻ രൂപ ചെലവാകുമെന്നാണ് കണക്ക്.
Discussion about this post