പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾക്കിടെ ലോകശ്രദ്ധആകർഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾമുന്നോട്ടുവെച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായും ഇറാന്റെആണവനിർവ്യാപന ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന പരോക്ഷ ചർച്ചകൾക്ക്തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ശുഭസൂചനപുറത്തുവരുന്നത്.
എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ പുറത്തുവരുമ്പോഴും ദോഹയിലെ സമാധാന ചർച്ചകളിൽകാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങളിൽ നിന്നുള്ള സൂചന.
രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ച താൽക്കാലിക സമാധാന കരാറിലെ (ഇന്ററിം എഗ്രിമെന്റ്) വ്യവസ്ഥകളെച്ചൊല്ലി ഇരുപക്ഷവും ഇപ്പോഴും തർക്കത്തിലാണ്. ഇതിനകം പരിഹരിച്ചുവെന്ന്കരുതിയിരുന്ന പല വിഷയങ്ങളിലുമാണ് ദോഹയിൽ വീണ്ടും ഇരുവിഭാഗവും കൊമ്പുകോർത്തത്. പശ്ചിമേഷ്യൻ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള സുസ്ഥിരമായൊരു സമാധാനകരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കും തടഞ്ഞുവെച്ച ഫണ്ടും പ്രതിസന്ധിയിൽ
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെനിയന്ത്രണത്തെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. കടലിടുക്കിലൂടെ പോകുന്നകപ്പലുകളിൽ നിന്ന് നികുതി ഈടാക്കണമെന്ന ഇറാനിന്റെ ആവശ്യത്തോട് അമേരിക്കയും ഗൾഫ്രാജ്യങ്ങളും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. തങ്ങളുടെ റൂട്ടുകൾ പിന്തുടരാത്തഎണ്ണക്കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ്നൽകിയിട്ടുണ്ട്.
ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യൺ ഡോളറിന്റെ ഫണ്ട് അടിയന്തരമായിവിട്ടുനൽകണമെന്നാണ് ഇറാന്റെ മറ്റൊരു പ്രധാന ആവശ്യം. എന്നാൽ കരാറിലെ വ്യവസ്ഥകൾപൂർണ്ണമായി നടപ്പിലാക്കിയ ശേഷം മാത്രമേ തുക ഗഡുക്കളായി അനുവദിക്കൂ എന്ന നിലപാടിലാണ്യുഎസ്. അതേസമയം, ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലും ഇസ്രായേൽസൈന്യത്തെ പിൻവലിക്കുന്നതിലും തീരുമാനമാകാതെ ആണവ ചർച്ചകളുമായിമുന്നോട്ടുപോകില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
ചർച്ചകൾ തുടരും; താൽക്കാലിക കരാർ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേകആശയവിനിമയ ചാനൽ ആരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഭിന്നതകൾനിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്ര ചർച്ചകൾ തുടരുന്നത് പശ്ചിമേഷ്യയിലെ യുദ്ധഭീതികുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോകം











