തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. കെഎംഎംലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്താണ് ? ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നു എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് കുഴൽനാടന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായത്തിന്റെ പ്രതിഫലമാണ് മാസപ്പടിയായി മകൾ വീണയ്ക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണ് മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ ഇന്നത്തേക്ക് മാറ്റിയത് . അതേസമയം, എക്‌സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികൾക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും, എം ഡി ശശിധരൻ കർത്തയും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Discussion about this post