ന്യൂഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാര്യക്ഷമതയെ പ്രശംസിച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി മോദി. 2014 ന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാര്യക്ഷമത മെച്ചപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) 2014ന് മുൻപ് 800 ൽ താഴെ കേസുകളാണ് ഇഡി ഫയൽ ചെയ്തതെന്ന് മോദി പറഞ്ഞു. എന്ഡിഎ സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം ഇത് 5,000 ത്തിലധികം വർദ്ധിച്ചു. ഇത് അവരുടെ മെച്ചപ്പെട്ട കാര്യക്ഷമതയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജൻസികൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ആരോപണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയല് ചെയ്ത പിഎംഎല്എ കേസുകളില് 3 ശതമാനം മാത്രമാണ് രാഷ്ട്രീയ ബന്ധമുള്ളത്. അഴിമതിക്കെതിരെ നടപടിയെടുക്കാൻ ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ടെങ്കിൽ, അത് അതിന്റെ പ്രവർത്തനം കാര്യക്ഷമതയോടെ ചെയ്യണം. ചെയ്യുന്നില്ലെങ്കിൽ മാത്രമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്ന് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ വിമർശനങ്ങൾക്കെതിരെ അദ്ദേഹം പരിഹസിച്ചു.
അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. നിങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഏജൻസികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post