പാലക്കാട്: വാളയാറിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണവുമായി ഒരാൾ പിടിയിൽ. ചെറായി സ്വദേശി വിനു സി.വി ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14,20,0000 രൂപയും പോലീസ് പിടിച്ചെടുത്തു.
ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പോലീസും സംയുക്തമായി പരിശോധന നടത്തിവരികയാണ്. ഇതിനിടെയാണ് പണവുമായി വിനുവിനെ പിടികൂടിയത്. കോയമ്പത്തൂരിൽ ആണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നും തൃശ്ശൂരിലേക്കായിരുന്നു വിനു പണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചുരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ബസിലായിരുന്നു ഇയാൾ പണം കടത്താൻ ശ്രമിച്ചത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് , പാലക്കാട് എ.എസ്.പി. അശ്വതി ജിജി കജട , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം വാളയാർ സബ്ബ് ഇൻസ്‌പെക്ടർ റെമിൻ, എ.എസ്.ഐ സുജിമോൻ, സുരേഷ് കുമാർ, പ്രകാശ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ റഹിം മുത്തു , ജയൻ, ജെബിൻ ഷാ , ലൈജു , പുതുനഗരം പോലീസ് സ്റ്റേഷനിലെ മോഹൻദാസ് , സജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Discussion about this post