65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി എല്ലാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാൻ കഴിയും.
65 വയസ്സ് വരെ മാത്രമെ നേരത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേരാന്‍ കഴിയുമായിരുന്നുള്ളൂ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളും ഉപാധികളും വച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥകളില്‍ ഇനി മാറ്റംവന്നേക്കാം. നിലവിലുള്ള രോഗങ്ങള്‍ക്ക് ബാധകമായ കാത്തിരിപ്പ് കാലയളവ് നാല് വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിലും കുറഞ്ഞ(12 മാസം മുതല്‍ 24 മാസംവരെ)കാലയളവും വാഗ്ദാനം ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ കവറേജിന് ശേഷം ഒരുകാരണവശാലും ക്ലെയിം നിരസിക്കാന്‍ പാടില്ലെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ എട്ടു വര്‍ഷമായിരുന്നു(മോറട്ടോറിയം)പരിധി. കൂടുതല്‍ ആളുകളിലേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Discussion about this post